Tuesday, February 08, 2011

എന്റെ നാട്


ഞാന്‍ ഒരു പൂക്കോട്ടൂര്‍കാരന്‍. പേര് കേട്ട നാട്  സൂര്യന്‍ അസ്തമിക്കാത്ത ബ്രിട്ടിഷ്  പടയെ വാരികുന്തവും പിച്ചാത്തിയും കൊണ്ട് നേരിട്ട  പുകള്‍പെറ്റ നാട് . ആ ഓര്‍മകളുടെ ഓരം പിടിച്ചു കൊണ്ടാണ് ഈ കുറിപ് കുറിക്കുനത്.

                  മലപ്പുറം കോഴിക്കോട് ദേശിയ പാതയില്‍ മലപ്പുറത്ത്‌ നിന്നും ഏതാണ്ടു 8 കിലോമീറ്റര്‍ പിന്നിട്ടാല്‍ തുടങ്ങുകയായി പൂക്കൊട്ടുരിന്റെ  രാജവീഥി. ഏറനാട്ടിലെ മാപ്പിള മക്കളുടെ ചോരയില്‍ എഴുതപെട്ട ഇതിഹാസ ചരിത്രതിന്നു സാക്ഷിയായ എന്റെ നാട് . പച്ചപിടിച്ച വയലുകളും കേരം തിങ്ങിയ മാമലകളും കളകളം ഒഴുകുന്ന തോടും ധീര ശഹിദുകല്കുള്ള സ്മാരക കവാടവും അവരെ  കൂട്ടത്തോടെ  മറമാടപെട്ട കല്ലുവെട്ടി കുഴിയും അവരുടെ  നാമധേയത്തില്‍ ഉള്ള ഒരു വിദ്യഭ്യാസ സ്ഥാപനവും  കാണാം ഇന്നും ആ മണ്ണിന്നു ധീര ദേസസ്നേഹികളുടെ ചുടു ചോരയുടെ മണം ഉണ്ട്. അവരുടെ ആ നിസ്തുല്ല്യമായ രാജ്യസ്നേഹത്തിന്ടെ മരിക്കാത്ത ഓര്‍മകളാണ് ഇന്നും അവരുടെ പിന്‍തലമുറക്കാരായ ഞങ്ങളുടെ ആത്മ ധൈര്യം.
  ഈ കുറിപ്പ് ആ ധീര ദേശസ്നേഹികളുടെയും  ബ്രിട്ടിഷ് പട്ടാളകാരുടെ പീഡനത്തിന്ന് ഇരയായ സഹോദരിമാരുടെയും  പാവന സ്മരണക്ക് മുന്‍പില്‍  സമര്‍പ്പിക്കുന്നു ,

Monday, February 07, 2011

ഒറ്റക്കിരുന്ന്‌ ചില ചോദ്യങ്ങള്‍

തര്‍ബിയ-അബ്‌ദുല്‍വദൂദ്‌
``പുസ്‌തകത്തിലെ പേജുകള്‍ മറിക്കാനുള്ളതാണ്‌. ജീവിതത്തിലെ പുറങ്ങള്‍ അതിനുള്ളതല്ല'' എന്ന്‌ രോഗബാധിതനായി കിടക്കവേ ലോകപ്രശസ്‌ത സാഹിത്യകാരന്‍ ഷൂസേ സരമാഗൂ പറഞ്ഞിട്ടുണ്ട്‌. സമയമല്ല നമ്മളാണ്‌ കടന്നുപോകുന്നത്‌. ഓരോ ദിവസവും കൂടുതല്‍ മികച്ചതാക്കാനുള്ള ശ്രമങ്ങളുണ്ടാകണം. നിശിതമായ ആത്മവിമര്‍ശനമാണ്‌ പോംവഴി.

``സ്വകാര്യവേളകളെ ആത്മവിചാരണയുടെ ഇടവേളകളായി സ്വീകരിക്കുന്നവര്‍ക്ക്‌ കൂടുതല്‍ മെച്ചപ്പെട്ട പുതിയൊരു ദിവസത്തെ കൈവരിക്കാം'' എന്ന്‌ ഇമാം ശാഫിഈയുടെ കവിതയുണ്ട്‌. സ്വകാര്യമായിരുന്ന്‌ സ്വന്തത്തെ വിലയിരുത്തണം. ബഹളങ്ങളില്‍ നിന്നെല്ലാമൊഴിഞ്ഞ്‌ സ്വന്തം നെഞ്ചിലേക്കു ചൂണ്ടി ചോദ്യങ്ങളുയര്‍ത്തണം. ആ
ചോദ്യങ്ങളില്‍ ഇവയുണ്ടാകാട്ടെ:

l എന്റ പോരായ്‌മകളെല്ലാം ഏറ്റവുമറിയുന്നത്‌ ഞാനാണ്‌. അവ പരിഹരിക്കുന്നതിനു വേണ്ടി ഞാന്‍ എന്തു ചെയ്‌തു?
l പാടില്ലാത്ത പല ചിന്തകളും മനസ്സില്‍ മുളച്ചുപൊന്തുന്നു. അവയില്‍ നിന്ന്‌ മനസ്സിനെ ശുദ്ധീകരിക്കാന്‍ എന്തു ചെയ്‌തു?
l എവിടെയൊക്കെയാണ്‌ എനിക്ക്‌ വീഴ്‌ചകള്‍ പറ്റുന്നതെന്ന്‌ അറിഞ്ഞിട്ടും സ്വയം നിയന്ത്രിക്കാന്‍ എന്തു ചെയ്‌തു?
l എല്ലാം കാണുന്നവനാണ്‌ അല്ലാഹു എന്നറിഞ്ഞിട്ടും അവന്‍ കാണുമല്ലോ എന്ന ചിന്ത നഷ്‌ടപ്പെട്ടതു കൊണ്ടാണ്‌ മുഴുവന്‍
തെറ്റുകളും വന്നുപോയത്‌. അവന്‍ കേള്‍ക്കുമല്ലോ എന്ന ചിന്തയില്ലാത്തതിനാലാണ്‌ സംസാരത്തില്‍ പാപങ്ങള്‍
പെരുകിയത്‌.
l അല്ലാഹുവിലേക്ക്‌ കൂടുതല്‍ അടുപ്പിക്കാനാണ്‌ നമസ്‌കാരങ്ങള്‍. എന്റെ നമസ്‌കാരങ്ങള്‍ കൊണ്ട്‌ ഞാനെന്താണ്‌
നേടിയത്‌?
l നല്ല പ്രവര്‍ത്തനങ്ങള്‍ ചെയ്‌തപ്പോള്‍ പോലും നല്ല നിയ്യത്ത്‌ എനിക്ക്‌ നഷ്‌ടപ്പെട്ടില്ലേ?
l സമയം, സമ്പത്ത്‌, ആരോഗ്യം, അറിവ്‌... എല്ലാ അനുഗ്രഹങ്ങളെക്കുറിച്ചും അല്ലാഹു ചോദിക്കും. ഏത്‌

Thursday, September 30, 2010

മനസ്സ്



മനസ്സിന്റെ് മണിച്ചെ
നിറമുള്ള ഓര്മ്മുകള്‍ സമ്മാനിച്ച്
വസന്തവും ശിശിരവും കടന്നുപോകുമ്പോള്‍‍
മായാത്ത ഓര്മ്മവകളും മങ്ങാത്ത സ്നേഹവും ചപ്പില് ബാക്കിയാകുന്നു...
മനസ്സിന്റെ മണിച്ചെപ്പ്
നിറമുള്ള ഓര്മ്മകള് സമ്മാനിച്ച്
വസന്തവും ശിശിരവും കടന്നുപോകുമ്പോള്‍‍
മായാത്ത ഓര്മ്മകളും മങ്ങാത്ത സ്നേഹവും ചെപ്പില്‍ ബാക്കിയാകുന്നു...